പതിനേഴുകാരനെ മര്‍ദ്ദിച്ച സംഘത്തിലെ കുട്ടി ആത്മഹത്യ ചെയ്തു

suicide

കൊച്ചി: പതിനേഴുകാരനെ മര്‍ദ്ദിച്ച കുട്ടികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത കുട്ടി ഉള്‍പ്പെടെ ഏഴംഗ സംഘമാണ് 17കാരനെ മര്‍ദ്ദിച്ചത്. ഇവരില്‍ ആറ് പേരും പ്രായപൂര്‍ത്തി ആകാത്തവരായിരുന്നു. കൂട്ടത്തില്‍ 18 വയസ്സു തികഞ്ഞ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മര്‍ദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് 17 കാരന്‍ തുറന്നു പറഞ്ഞത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേരില്‍ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയില്‍ നിന്നാണ് മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത പതിനെട്ടു വയസ്സുകാരനായ അഖില്‍ വര്‍ഗിസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

തുടര്‍ന്ന് അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ബാക്കി ആറ് പേര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റ കുട്ടി ആലുവ ജില്ല ആശുപത്രിയില്‍ തുടര്‍ ചികിത്സ തേടി.

 

Top