റായ്പുര്‍: ഛത്തീസ്ഗഡില്‍ ബധിരയും മൂകയുമായ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാള്‍ക്കു വധശിക്ഷ. രാം സോന(24) എന്നയാളാണു വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിന് രാം സോനയുടെ അമ്മ കുന്തി സോന(42), സുഹൃത്ത് അമൃത് സിംഗ് എന്നിവരെ അഞ്ചു വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു.
ദുര്‍ഗ് ജില്ലയില്‍ 2015 ഫെബ്രുവരി 25നായിരുന്നു അഞ്ചുവയസുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത്.