ദിശ സാലിയന്റെ മരണം; സുപ്രീം കോടതി ഒരാഴ്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിക്കും

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണം സിബിഐ അന്വേഷണത്തിന് വിടണമെന്ന ഹര്‍ജി സുപ്രീം കോടതി ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. ഹര്‍ജിക്കാരിയും പൊതുപ്രവര്‍ത്തകയുമായ പുനീത് കൗര്‍ ധാന്‍ഡെയുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.

ബോംബെ ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കഴിഞ്ഞ തവണ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. സുശാന്തിന്റെയും ദിശയുടെയും മരണം തമ്മില്‍ ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. ജൂണ്‍ എട്ടിനാണ് മുംബൈയിലെ ഫ്ളാറ്റ് സമുച്ചയത്തിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് വീണ് ദിശ സാലിയന്‍ മരിച്ചത്. ജൂണ്‍ പതിനാലിന് സുശാന്തിനെ ഫ്ളാറ്റിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

Top