വണ്ടാനത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

shailaja

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരുടേയോ ജീവനക്കാരുടേയോ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ചയുണ്ടായതായി കണ്ടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ശ്വാസതടസ്സവും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ ഗ്യാസ്ട്രബിളിനുള്ള മരുന്നു മാത്രമാണ് നല്‍കിയത്. എന്നാല്‍ വേദന കുറയാതിരുന്നതിനെ തുടര്‍ന്ന് ഇസിജി എടുക്കാന്‍ പോയപ്പോള്‍ യുവതി താഴെ വീഴുകയും ബോധരഹിതയാകുകയും ചെയ്തു. അതേസമയം,യുവതി രാവിലെ മരിച്ചെങ്കിലും വളരെ വൈകിയാണ് വിവരമറിയിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ചികിത്സയിലുണ്ടായ പിഴവാണ് ജിനിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Top