ദാവൂദ് ഇബ്രാഹിമിന്റെ സഹായി താരിഖ് പ്രവീണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ താരിഖ് പ്രവീണിനെ ഫെബ്രുവരി 13 വരെ മുംബൈ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. കള്ളക്കടത്ത് കേസിലാണ് താരിഖ് പ്രവീണിനെതിരെ കേസെടുത്തിരിക്കുന്നത്. 2013 ലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ഏഴ് വര്‍ഷമായി യാതൊരു നടപടിയുമില്ലാതിരുന്ന കേസില്‍ ഇപ്പോള്‍ പൊലീസ് നടപടിയുണ്ടാകുന്നത് താരിഖ് പ്രവീണിനെ റിമാന്റ് ചെയ്യുന്നതിന് വേണ്ടിയിട്ടാണെന്ന് താരിഖിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ഈ ഞായറാഴ്ചയാണ് താരിഖ് പ്രവീണ്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലാകുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് നോട്ടീസ് ഇതുവരെ അയച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. കള്ളക്കടത്ത് കേസില്‍ പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വാദം. താരിഖ് പ്രവീണിനെ കൂടാതെ ദാവൂദ് ഇബ്രാഹിം, ഇജാസ, സലീം എന്നിവരും ഈ കേസില്‍ ഉള്‍പ്പെടുന്നു.

Top