Daughters suicide; father Suicide Threat in Thiruvananthapuram

തിരുവനന്തപുരം: തന്റെ സഹപ്രവര്‍ത്തകന്റെ ലൈംഗിക പീഡനത്തിനിരയായി മകള്‍ ആത്മഹത്യ ചെയ്ത കേസില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം വഴുതക്കാട് മൊബൈല്‍ ടവറില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. ഇയാളെ അനുനയിപ്പിക്കാന്‍ പൊലീസും ഫയര്‍ ഫോഴ്‌സും ശ്രമം തുടരുകയാണ്.

കൊല്ലം സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസിലെ ഡ്രൈവറും ആദിവാസി വിഭാഗക്കാരനുമായ ഷാജിയാണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. ഷാജിയുടെ മകള്‍ ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഷാജിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനായ ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു ആത്മഹത്യ.

ആനന്ദബോസിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാജി നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. അതിനിടയില്‍, ഷാജിയെ കൊല്ലത്തുനിന്ന് ഇടുക്കിയിലേക്കു സ്ഥലം മാറ്റുകയും ചെയ്തു. ആനന്ദബോസിനെതിരേ നടപടിയുണ്ടാകാതിരിക്കുകയും പരാതി നല്‍കിയതിന് തനിക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം വഴുതക്കാട്ട് ശ്രീമൂലം ക്ലബിനു മുന്നിലുള്ള മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. ഭാര്യയും മൂത്തമകളും ഇയാള്‍ക്കൊപ്പമെത്തിയിരുന്നു.

Top