ദളിത് യുവാവിനെ വിവാഹം ചെയ്ത സംഭവം; ഇപ്പോള്‍ സുരക്ഷിതയെന്ന് എംഎല്‍എയുടെ മകള്‍

അലാഹാബാദ്: ദളിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഭീക്ഷണി നേരിടുന്നുവെന്ന് പറഞ്ഞ ബിജെപി എംഎല്‍എയുടെ മകള്‍ താന്‍ ഇപ്പോള്‍ സുരക്ഷിതയാണെന്ന് അറിയിച്ച് രംഗത്തെത്തി. മാധ്യമങ്ങളുടെ ഇടപെടലോടെ പൊലീസ് സംരക്ഷണം ലഭിച്ചതിനാല്‍ സുരക്ഷിതയാണെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രജേഷ് മിശ്രയുടെ മകള്‍ സാക്ഷിയാണ് പരാതിയുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോള്‍ തനിക്ക് ഇപ്പോള്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ജില്ലാ പൊലീസ് മേധാവിയെ ആദ്യം കണ്ടപ്പോള്‍ അദ്ദേഹം ശരിയായ പ്രതികരണമല്ല നടത്തിയത്. പിന്നീട് മാധ്യമങ്ങള്‍ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ സുരക്ഷ നല്‍കാന്‍ പൊലീസ് തയാറാവുകയായിരുന്നു.

നേരത്തെ മകള്‍ക്കെതിരായ വധഭീഷണി രജേഷ് മിശ്ര നിഷേധിച്ചിരുന്നു. ദളിത് വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്തതുകൊണ്ടല്ല എതിര്‍പ്പുണ്ടായതെന്നും യുവാവിന്റെ താഴ്ന്ന വരുമാനവും പ്രായവ്യത്യാസവുമായിരുന്നു എതിര്‍പ്പിന് കാരണമെന്നുമായിരുന്നു രാജേഷ് മിശ്രയുടെ പ്രതികരണം. എന്നാല്‍ സാക്ഷി ഇത് നിഷേധിച്ചു.

Top