ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം; മര്‍ദിച്ചത് വൈദ്യുതി വകുപ്പിലെ ലൈന്‍മാന്‍

ത്തര്‍പ്രദേശില്‍ ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം. യുവാവിനോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന വീഡിയോ വൈറലാകുന്നു. മധ്യപ്രദേശില്‍ ബിജെപി പ്രവര്‍ത്തകന്‍ ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ചതിന് പിന്നാലെയാണ് വീണ്ടും ആദിവാസി വിഭാഗത്തിനെതിരെയുള്ള ആക്രമണത്തെ പറ്റിയുള്ള വാര്‍ത്ത. ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം, നിര്‍ബന്ധിച്ച് ചെരിപ്പ് നക്കികുന്ന വീഡിയോയാണ് പറത്തുവന്നിരിക്കുന്നത്. വൈദ്യുതി വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ലൈന്‍മാനാണ് ദളിത് യുവാവിനെ കൊണ്ട് കാലുനക്കിച്ചത്.

സോനഭദ്ര ജില്ലയിലെ ഷഹ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്‍ദിഹ് ഗ്രാമത്തില്‍ ജൂലൈ ആറിനാണ് സംഭവം. ബലാദിഹ് ഗ്രാമത്തിലെ മാതൃസഹോദരന്റെ വീട്ടില്‍ വന്നതായിരുന്നു യുവാവ്. കുറച്ചു നാളായി വീട്ടില്‍ വൈദ്യുതി തകരാര്‍ ഉണ്ടായിരുന്നു, യുവാവ് ഇത് പരിഹരിച്ചു നല്‍കി. ഇതിന് പിന്നാലെയാണ് ഒധാത ഗ്രാമത്തിലെ താമസക്കാരനായ ലൈന്‍മാന്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കൂടാതെ പ്രതി തേജ്ബാലി സിംഗ് യുവാവിനെ കൊണ്ട് കാലുനക്കിക്കുകയും ചെയ്തു. പ്രതിയുടെ മര്‍ദനത്തില്‍ യുവാവിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീഡിയോ വൈറലായതോടെ ലൈന്‍മാന്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top