dalidh women issue ; chennithala statement

തിരുവനന്തപുരം: തലശേരിയില്‍ ദളിത് സഹോദരിമാരായ അഖിലയെയും അഞ്ജനയേയും കള്ളക്കേസില്‍പ്പെടുത്തി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ച നടപടി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് യാതൊരു സംരക്ഷണവും ലഭിക്കില്ല എന്നതിന്റെ പ്രകടമായ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഈ പാവം പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ചുകൊണ്ട് ചുമ്മാ ഭരിക്കാമെന്ന് പിണറായി വിജയന്‍ കരുതേണ്ടതില്ല. ശക്തമായ പ്രതിഷേധ കൊടുങ്കാറ്റാണ് വരും ദിവസങ്ങളില്‍ ഇടതു ഭരണത്തിനെതിരെ ആഞ്ഞടിക്കാന്‍ പോകുന്നത്.

സ്ത്രീ സുരക്ഷയുടെയും ദളിത് സംരക്ഷത്തിന്റെയും പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കി ഭരണത്തിലേറിയ പിണറായിയും സംഘവും ഇപ്പോള്‍ സ്ത്രീകളെയും ദളിതരെയും അടിച്ചമര്‍ത്താന്‍ ഭരണത്തെ ഉപയോഗിക്കുകയാണ്.

ഇത് കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ല. ഈ പെണ്‍കുട്ടികളെ ജയിലില്‍ അടച്ചവര്‍ക്കെതിരെ മാതൃകാപരമായി അന്വേഷണം നടത്തി നടപടിയെടുക്കണം. അല്ലാത്തപക്ഷം പിണറായി സര്‍ക്കാര്‍ ഇതിന് കണക്ക് പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

Top