Dakshinafrica-Sreelankha

ക്ഷിണാഫ്രിക്ക-ശ്രീലങ്ക മൂന്നാം ഏകദിന മത്സരം നടക്കുന്ന വേദിയിലേക്ക് അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം കടന്നെത്തുകയായിരുന്നു.പേടിച്ചു പോയ താരങ്ങളും അമ്പയറുമെല്ലാം ഫീല്‍ഡില്‍ മുഖം പൊത്തി
കിടന്നു.20 മിനിറ്റിന് ശേഷം കളി പുനരാരംഭിച്ചെങ്കിലും തേനീച്ചകള്‍ ഫീല്‍ഡ് വിടാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് താരങ്ങള്‍ ഡ്രസ്സിങ്ങ് റൂമിലേക്ക് മടങ്ങി.

ഇതുകൊണ്ടു തന്നെ കളി ഒരു മണിക്കൂര്‍ തടസ്സപ്പെട്ടെങ്കിലും ഓവര്‍ വെട്ടികുറക്കേണ്ടി വന്നില്ല. പ്രോട്ടീസ് ലങ്കന്‍ ബാറ്റിങ്ങ് നിരയെ 163 റണ്‍സിന് ചുരുട്ടികൂട്ടി. മറുപടി ബാറ്റിങ്ങിനറങ്ങിയ ദക്ഷിണാഫ്രിക്ക 32 ഓവറില്‍ മൂന്ന് വിക്കറ്റിന് ലക്ഷ്യം മറികടന്നു.അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 30ന് മുന്നിലാണ് ദക്ഷിണാഫ്രിക്ക.

Top