അമേരിക്ക: അമേരിക്കയിലെ ആശുപത്രികൾക്ക് നേരെ റഷ്യൻ ഹാക്കർമാരുടെ സൈബർ ആക്രമണം. റാൻസംവെയർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒറ്റ ആഴ്ചയിൽ മൂന്ന് ആശുപത്രികൾക്കെതിരെ സൈബർ ആക്രമണം നടന്നതായാണ് റിപ്പോർട്ട്.
യു.എൻ.സി 1878 എന്നറിയപ്പെടുന്ന ഈസ്റ്റർ യൂറോപ്യൻ ഹാക്കർ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമണം സംബന്ധിച്ച് എഫ്.ബി.ഐ, ആരോഗ്യ-മനുഷ്യ സേവന വകുപ്പ് എന്നിവക്ക് മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. സൈബർ ഭീഷണിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് വിശദമായ നിർദേശങ്ങൾ നൽകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.