‘കഴുത്തിൽ നഖം കൊണ്ടുള്ള പാടുകൾ ഉണ്ടായിരുന്നു’; അഭയ കേസില്‍ നിര്‍ണായക മൊഴി

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ സാക്ഷിയുടെ നിര്‍ണായക മൊഴി. കഴുത്ത് ഞെരിച്ച പാടുകള്‍ അഭയയുടെ കഴുത്തില്‍ ഉണ്ടായിരുന്നെന്ന് സാക്ഷി വര്‍ഗീസ് ചാക്കോ. മൃതശരീരത്തിന്റെ ചിത്രം പകര്‍ത്തിയ ആളാണ് വര്‍ഗീസ് ചാക്കോ.

കേസിൽ ഇരുപതാം സാക്ഷിയാണ് വർഗീസ് ചാക്കോ. പത്ത് ഫോട്ടോകൾ അന്നത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായി ചാക്കോ കോടതിയിൽ പറഞ്ഞു. എന്നാൽ ആറെണ്ണം മാത്രമാണ് കോടതിയിൽ എത്തിയത്. ബാക്കി നാല് ഫോട്ടോകൾ എവിടെ പോയെന്ന് തനിക്കറിയില്ലെന്നും വർഗീസ് ചാക്കോ മൊഴി നൽകി.

അഭയ കേസിൽ പ്രോസിക്യൂഷന് അനുകൂലമായി നാലാമത്തെ സാക്ഷിയാണ് കോടതിയിൽ മൊഴി നൽകുന്നത്. നേരത്തേ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു.

Top