‘കോടികളുടെ ക്രമക്കേട്’: അനുരാഗിനും തപ്‌സിക്കുമെതിരെ ആദായനികുതി വകുപ്പ്

ന്യൂഡൽഹി: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു തുടങ്ങിയവർക്കെതിരായ റെയ്ഡുകളിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. തപ്‌സി പന്നു 5 കോടി രൂപയടച്ചതിന്റെ രസീതും അനുരാഗ് കശ്യപിന്റെ മുൻ പ്രൊഡക്‌ഷൻ ഹൗസിൽ 300 കോടി രൂപയുടെ കക്രമക്കേട് നടന്നതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇരുവരും ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.കോൺഗ്രസ് എംപി രാഹുൽ‌ ഗാന്ധി ഉൾപ്പെടെയുള്ളവർ റെയ്ഡ് നടത്തിയതിനെ വിമർശിച്ച് രംഗത്തെത്തി.വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

തപ്സിയുടെ വീട്, ഓഫിസ്, അനുരാഗ് കശ്യപിന്റെ പ്രൊഡക്‌ഷൻ ഹൗസ്, ഫാന്റം ഫിലിംസ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച റെയ്ഡ് ആരംഭിച്ചത്.

Top