ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ബുംറയെ റിവേഴ്‌സ് സ്‌കൂപ്പ് ചെയ്ത തീരുമാനത്തില്‍ വിമര്‍ശനം

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ജസ്പ്രീത് ബുംറയെ റിവേഴ്‌സ് സ്‌കൂപ്പ് ചെയ്ത തീരുമാനത്തിന് കടുത്ത വിമര്‍ശനം. റൂട്ട് പുറത്തായതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ന്നടിഞ്ഞത്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്തില്‍ റൂട്ട് റിവേഴ്‌സ് സ്‌കൂപ്പ് കളിച്ചു. എന്നാല്‍ റൂട്ടിന്റെ ഷോട്ട് സ്ലിപ്പില്‍ നിന്നിരുന്ന യശസ്വി ജയ്‌സ്വാളിന്റെ കൈകളില്‍ ഭദ്രമായി.

പാറ്റ് കമ്മിന്‍സിനെതിരെ സമാന ഷോട്ടിലൂടെ റൂട്ട് സിക്‌സ് നേടിയിട്ടുണ്ടെന്ന് ഡക്കറ്റ് ചൂണ്ടിക്കാട്ടി. മൂന്നാം ദിനം രണ്ടിന് 202 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് 319ന് ഓള്‍ ഔട്ടായത്. ബെന്‍ ഡക്കറ്റിന്റെ 153 റണ്‍സാണ് ഇംഗ്ലീഷ് ഇന്നിംഗ്‌സിന്റെ അടിസ്ഥാനം.

ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഷോട്ട് എന്നാണ് റൂട്ടിന്റെ ബാറ്റിംഗിനെ ടെലഗ്രാഫ് ക്രിക്കറ്റ് ജേര്‍ണലിസ്റ്റ് സ്‌കൈല്‍ഡ് ബെറി വിശേഷിപ്പിച്ചത്. ജോ റൂട്ട് ഇന്ത്യയ്ക്ക് നല്‍കിയ സമ്മാനം എന്നാണ് ഷോട്ടിനെ ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍ വിശേഷിപ്പിച്ചത്. അനാവശ്യ തീരുമാനമെന്ന് ബിബിസി പ്രതികരിച്ചു. എന്നാല്‍ റൂട്ടിനെ പിന്തുണച്ച് സഹതാരം ബെന്‍ ഡക്കറ്റ് രംഗത്തെത്തി.

Top