ലയണല്‍ മെസ്സിയാണോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ മികച്ചത്

ആംസ്റ്റര്‍ ഡാം: ലയണല്‍ മെസ്സിയാണോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ മികച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം പറയാന്‍ ആരും ആദ്യമൊന്ന് ചിന്തിക്കും. എന്നാല്‍ ഡച്ച് ഇതിഹാസം മാര്‍ക്കോ വാന്‍ ബാസ്റ്റണ്‍ ഒട്ടും സംശയമില്ലാതെ പറയും മെസ്സിയാണ് മികച്ചവന്‍ എന്ന്. ക്രിസ്റ്റിയാനോ മഹാനായ കളിക്കാരനാണ്. പക്ഷേ മെസ്സിയേക്കാള്‍ മികച്ചത് റൊണാള്‍ഡോയാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ഫുട്ബാളിനെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് വാന്‍ ബാസ്റ്റണ്‍ പറയുന്നത്.”മെസ്സി അനുകരിക്കാനാകത്തതും ആവര്‍ത്തിക്കപ്പെടാത്തതുമായ അപൂര്‍വ്വ ജനുസ്സാണ്. അദ്ദേഹത്തെപ്പോലൊരു കളിക്കാരന്‍ 50വര്‍ഷം കൂടുമ്പോഴോ 100വര്‍ഷം കൂടുമ്പോഴോ മാത്രമേ പിറവിയെടുക്കൂ”. മാര്‍ക്കോ വാന്‍ബാസ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ക്കോ വാന്‍ ബാസ്റ്റണ്‍ 80കളിലും 90കളിലും യൂറോപ്പിലെ മിന്നും താരമായിരുന്നു. എതിര്‍ടീമിന്റെ ഗോള്‍പോസ്റ്റിലേക്ക് ചീറ്റപ്പുലിയെപ്പോലെ പാഞ്ഞുകയറിയിരുന്ന കളിക്കാര്‍ എന്നാണ് എല്ലാവരും പറയുന്നത്. 1988, 89, 92 വര്‍ഷങ്ങളില്‍ ബാലന്‍ ഡി ഓറും 1992ല്‍ ഫിഫയുടെ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡും വാന്‍ബാസ്റ്റണ്‍ സ്വന്തമാക്കിയിട്ടുണ്ട്. ഡച്ച് ഭീമന്‍മാരായ അജാക്‌സിനായി 172മത്സരങ്ങളില്‍ നിന്നും 152ഗോളും ഇറ്റാലിയന്‍ അതികായരായ എ.സി മിലാനുവേണ്ടി 201കളികളില്‍ നിന്ന് 125ഗോളുകളും നേടിയിട്ടുണ്ട്. ദേശീയ ടീമിനുവേണ്ടി 58മത്സരങ്ങളില്‍ നിന്ന് 24ഗോളുകളാണ് വാന്‍ബാസ്റ്റന്റെ പേരിലുള്ളത്.

Top