ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം റൊണാള്‍ഡോയ്ക്ക്

പാരിസ്: ഈ വര്‍ഷത്തെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ബാര്‍സിലോന താരം ലയണല്‍ മെസ്സിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്‌കാരം നേടിയത്. റയല്‍ മഡ്രിഡിനെ ലാ ലിഗ, ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കു നയിച്ചതാണ് റൊണാള്‍ഡോയ്ക്ക് തുണയായത്

ലോക ഫുട്‌ബോളിലെ പരമോന്നത ബഹുമതിയായ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അഞ്ചാം തവണയാണ് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെടുന്നത്. 2008,2013,2014,2016 വര്‍ഷങ്ങളിലാണ് റൊണാള്‍ഡോ നേരത്തെ പുരസ്‌കാരം സ്വന്തമാക്കിയത്.

നെയ്മര്‍, ജിയാന്‍ല്യൂജി ബുഫണ്‍, ലൂക്ക മോഡ്രിച്ച് എന്നിവരാണ് റൊണാള്‍ഡോയ്ക്കും മെസ്സിക്കും പിന്നിലായി ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയത്. ലോക ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫയുമായുള്ള കരാര്‍ അവസാനിച്ചതിനാല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാര നിര്‍ണയം നടത്തുന്നത്.

Top