ഗോവ കോണ്‍ഗ്രസില്‍ അതൃപ്തിയെന്ന് സൂചന. ഗോവയില്‍ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ നിയമസഭാ സമ്മേളനത്തിന് തൊട്ടുമുന്‍പുള്ള പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു യോഗം എം.എൽ.എമാരെ ബി.ജെ.പി വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ദിഗംബർ കാമത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതില്‍ കാമത്ത് അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിട്ടുനിന്ന എം.എൽ.എമാർ ബി.ജെ.പിയുമായി അടുക്കുന്നുവെന്നും സൂചനയുണ്ട്. എന്നാല്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഭരണകക്ഷിയായ ബി.ജെ.പി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഗോവയിലെ കോണ്‍ഗ്രസ് നേതാവ് അമിത് പട്കർ പറഞ്ഞു. ഏഴ് എം.എൽ.എമാർ യോഗത്തില്‍ പങ്കെടുത്തെന്നും നേതാക്കള്‍ വ്യക്തമാക്കി.