സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം; 2752 പേർക്ക് ശിക്ഷ ഉറപ്പാക്കി യോഗി സർക്കാർ

ലഖ്നൗ: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങളിലെ കൃത്യമായ ഇടപെടലിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി ഉത്തർപ്രദേശ് സർക്കാർ. 2022 മാർച്ച് 25 മുതൽ ജൂലൈ 16 വരെയുള്ള കണക്കുകൾ പുറത്തുവിട്ടുകൊണ്ടാണ് ജാഗ്രതയും കാര്യക്ഷമതയും യോഗി സർക്കാർ അവകാശപ്പെടുന്നത്.

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ 2,752 പ്രതികളെ കുറ്റവാളികളായി കണ്ടെത്തുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനുകളിൽ മാത്രമായി കേസ് ഒതുങ്ങാതെ കോടതികളിലും നിരന്തരം ഫലപ്രദമായ ഇടപെടൽ നടത്തിയാണ് ഈ നേട്ടത്തിലേക്ക് എത്തിയതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു.

ശിക്ഷിക്കപ്പെട്ടവരിൽ 328 പേർക്ക് ജീവപര്യന്തവും 594 പേർക്ക് പത്ത് വർഷം ജയിൽ ശിക്ഷയും, 1834 പ്രതികൾക്ക് പത്ത് വർഷത്തിൽ താഴെയുള്ള ജയിൽ ശിക്ഷയും ഉറപ്പാക്കിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. എൻഐഎ ഡെപ്യൂട്ടി സൂപ്രണ്ട് തൻസീൽ അഹമ്മതും ഭാര്യ ഫർസാന ഖാതൂനും കൊല്ലപ്പെട്ടെ കേസിൽ ഗുണ്ടാ നേതാവ് മുനീർ അഹമ്മദിനും സഹായി റയ്യാനും പരമാവധി ശിക്ഷയായ വധശിക്ഷ ലഭിച്ചെന്നും ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞു.

Top