ഉറങ്ങി കിടന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസ്: ക്രിക്കറ്റ് താരത്തെ കോടതി വെറുതെവിട്ടു

ലണ്ടന്‍: ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ക്രിക്കറ്റ് താരം അലെക്‌സ് ഹെപ്‌ബേണിനെ കോടതി വെറുതേ വിട്ടു. കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ താരമായ അലെക്‌സ് ഹെപ്‌ബേണിനെതിരെ കുറ്റം കണ്ടെത്താന്‍ ജ്യൂറിക്ക് സാധിക്കാതെ വന്നതോടെയാണ് വെറുതെവിട്ടത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നാണ് ജ്യൂറി കണ്ടെത്തിയത്.

നേരത്തെ വിചാരണക്കിടെ അലെക്‌സ് ഹെപ്‌ബേണ്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഇംഗ്ലണ്ട് ലയണ്‍സിന്റെ താരവും അലെക്‌സിന്റെ സുഹൃത്തുമായ ജോ ക്ലാര്‍ക്കുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതി ഉറങ്ങുന്ന സമയത്ത് അലെക്‌സ് ബാലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്.

നൈറ്റ് ക്ലബ്ലില്‍ നിന്ന് പരിചയപ്പെട്ട ജോ ക്ലര്‍ക്കുമായി വോസ്റ്റഷെയറിലെ ഫ്‌ളാറ്റില്‍ വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നെന്നും പിന്നീട് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ അലെക്‌സ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് മനസിലാകുകയായിരുന്നെന്നുമാണ് യുവതി പരാതി പറഞ്ഞത്. ക്ലര്‍ക്ക് ടോയ്‌ല്റ്റില്‍ പോയ സമയത്തായിരുന്നു ഇതെന്നും പിന്നീട് താന്‍ ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിയോടിയെന്നും യുവതി പറഞ്ഞു. വഴിയരികില്‍ നിന്ന് കരയുകയായിരുന്നു യുവതിയെ വഴിയാത്രക്കാരായിരുന്നു കണ്ടെത്തിയത്. എന്നാല്‍ കോടതിയില്‍ കുറ്റം നിഷേധിച്ച ഇരുപത്തിമൂന്നുകാരനായ അലെക്‌സ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് സത്യമാണെന്നും എല്ലാം അവരുടെ സമ്മതത്തോടെയായിരുന്നുവെന്നും പറഞ്ഞു.

‘ഞാന്‍ ചുംബിക്കുമ്പോള്‍ അവര്‍ ആസ്വദിക്കുന്നുണ്ടായിരുന്നു. ഉറങ്ങുകയായിരുന്നില്ല. 20 മിനിറ്റിനു ശേഷം ഉറങ്ങിയെഴുന്നേറ്റ അവര്‍ ജോ എവിടെയെന്ന് ചോദിക്കുകയായിരുന്നു. പിന്നീട് നീ എന്നെ ബാലാത്സംഗം ചെയ്‌തെന്ന് പറയുകയും ചെയ്തു.’ അലെക്‌സ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ എനിക്കത് വിശ്വസിക്കന്‍ കഴിഞ്ഞില്ലെന്നും താന്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്നും താരം കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.

Top