ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ ശ്രുതി ഷിബുലാലിന്റെ അക്കൗണ്ടില്‍ നിന്നും മൂന്നുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാലിന്റെ മകളാണ് ശ്രുതി ഷിബുലാൽ. പണം നഷ്ടമായത് അയര്‍ലന്‍ഡിലെ എ.ടി.എമ്മില്‍ നിന്നെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ നിന്നും മനസ്സിലായത്.
ശ്രുതിയുടെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാര്‍ഡില്‍നിന്നാണ് പണം നഷ്ടപ്പെട്ടമായത്. കമ്പനിയുടെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ നാഗേന്ദ്ര പ്രശാന്താണ് കാര്‍ഡ് കൈകാര്യം ചെയ്തത്.
ആദ്യ 60,000 രൂപ പിന്‍വലിക്കുകയും അതിനുശേഷം അഞ്ചു തവണകളായിട്ടാണ് പണം പിന്‍വലിച്ചിരിക്കുന്നത്. പണം വലിച്ചത് മനസ്സിലായ നാഗേന്ദ്ര കാര്‍ഡ് ‘ബ്ലോക്ക്’ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം തന്നെയാണ് ഡിസംബര്‍ രണ്ടിന് ജയനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണെന്നും കാര്‍ഡ് ഉപയോഗിച്ചത് എവിടെയൊക്കെയാണെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.