തോൽവിയിൽ തനിക്കും പാർട്ടി നേതൃത്വത്തിനും കൂട്ടായ ഉത്തരവാദിത്തം ഉണ്ടെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത പരാജയത്തില്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തനിക്കും പാര്‍ട്ടി നേതൃത്വത്തിനും കൂട്ടായ ഉത്തരവാദിത്തം ഉണ്ടെന്ന് സീതാറാം യെച്ചൂരി.

തിരഞ്ഞെടുപ്പ് തിരിച്ചടിക്കു കാരണമായ എല്ലാ വിഷയങ്ങളും 26, 27 തീയതികളില്‍ ചേരുന്ന പോളിറ്റ് ബ്യുറോ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തില്‍ കിട്ടിയ ഒരു സീറ്റും തമിഴ്‌നാട്ടില്‍ കിട്ടുന്ന 4 സീറ്റും മാത്രമാണ് ലോക്‌സഭയിലെ സിപിഎമ്മിന്റെ പ്രാതിനിധ്യം. പശ്ചിമബംഗാളിലെ സിപിഎമ്മിന്റെ വോട്ടില്‍ 15 ശതമാനത്തോളം ബി.ജെ.പിയിലേക്ക് ചോര്‍ന്നു. ഇതോടെ ബംഗാളിലെ സിപിഎം വോട്ട് ഏഴ് ശതമാനത്തില്‍ താഴെയായി.

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചും മൂര്‍ഷിദാബാദും നഷ്ടമായി. ബീഹാര്‍ ഉള്‍പ്പടെയുള്ള ഉത്തരേനത്യന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചുവരാനാകാത്ത വിധം തകര്‍ന്നടിഞ്ഞു. തൃപുരയിലും സിപിഎം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Top