മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് വിശ്വസിക്കുന്നത് കേരളത്തിലെ സി.പി.എം മാത്രം; എന്‍.കെ പ്രേമചന്ദ്രന്‍

തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് വിശ്വസിക്കുന്ന ഏക പാര്‍ട്ടി കേരളത്തിലെ സി.പി.എമ്മാണെന്ന് കൊല്ലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍. ബി.ജെ.പിയിലേക്ക് പോകുമെന്നല്ല, മോദി മന്ത്രിസഭയില്‍ അംഗമാകുമെന്നാണ് ഇടതുമുന്നണി ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭയില്‍ അവതരിപ്പിച്ച 31 നിരാകണ പ്രമേയങ്ങളില്‍ 21 എണ്ണം അവതരിപ്പിച്ചത് യു.ഡി.എഫ് ആണ്. അതില്‍ മുത്തലാഖിനെതിരെ നിരാകണം കൊണ്ടുവന്നു. താന്‍ കൊണ്ടുവന്ന പ്രമേയത്തിലാണ് ഇടതുമുന്നണി എം.പിമാര്‍ വോട്ട് ചെയ്തത്. എന്നാല്‍ എന്തുകൊണ്ട് ഇടതുമുന്നണി മുത്തലാഖിനെതിരെ പ്രമേയം കൊണ്ടുവന്നില്ലെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു.

1988 മുതല്‍ സി.പി.എം ഉള്‍പ്പെട്ട മുന്നണിയുമായി ചേര്‍ന്ന് പഞ്ചായത്ത് തലം മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്ന് മുതല്‍ 2019 ല്‍ മുത്തലാഖ് ബില്ലിനെതിരെ പ്രമേയം അവതരിപ്പിക്കുന്നത് വരെ താന്‍ സംഘിയല്ല. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് തന്നെ സംഘിയായി മുദ്രകുത്തുന്നതെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

Top