യാക്കൂബ് വധക്കേസ്; വിധി പറയുന്നത് മെയ് 22 ലേക്ക് മാറ്റി

court order

കണ്ണൂര്‍: കണ്ണൂര്‍ കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് കൊല്ലപ്പെട്ട കേസില്‍ വിധി പറയുന്നത് മെയ് 22 ലേക്ക് മാറ്റി. കേസ് പരിഗണിച്ചത് തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയായിരുന്നു.

കേസിലെ 14 ആം പ്രതി വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നു. 2006ലായിരുന്നു ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയത്.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആര്‍എസ്എസ് നേതാവ് ശങ്കരന്‍ മാസ്റ്റര്‍, മനോഹരന്‍ എന്നിവരടക്കം അടക്കം 16 പേരാണ് പ്രതികള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നു.

Top