സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക. ജില്ലയിലെ പാര്‍ട്ടിയില്‍ വിഭാഗീയ പ്രശ്നങ്ങള്‍ നിലനില്‍ക്കെ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളും നിര്‍ണായകമാകും.

കണിച്ചുകുളങ്ങര സമ്മേളന നഗരിയില്‍ രാവിലെ ഒന്‍പതിന് ജി സുധാകരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അവതരിപ്പിക്കുന്നസംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയില്‍ ജില്ലക്കകത്ത് ഉടലെടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഇടം പിടിക്കും. കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളില്‍ രാമങ്കരിയിലടക്കമുണ്ടായ തര്‍ക്കങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ജില്ലാ നേതൃത്വം തുറന്നു സമ്മതിക്കുന്നുണ്ട് .

യുവജന പ്രതിനിധ്യവും വനിതാ പ്രതിനിധ്യവും ഉറപ്പുവരുത്തി ജില്ലാ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി ആര്‍. നാസര്‍ തുടരാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രി എംവി ഗോവിന്ദന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുക്കും. 180 പ്രതിനിധികളും 44 ജില്ലകമ്മറ്റി അംഗങ്ങളുമടക്കം 224പേര് രണ്ടു ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.

 

 

Top