ഇലക്ട്രല്‍ ബോണ്ട് അസാധുവാക്കിയത് ചരിത്ര വിധി; സീതാറാം യെച്ചൂരി

ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം. ഇലക്ടറല്‍ ബോണ്ട് അസാധുവാക്കിയതിനെ ചരിത്ര വിധിയെന്നാണ് സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്. സിപിഐഎം നിലപാട് കോടതി അംഗീകരിച്ചു. കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ വിധി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

ആരാണ് പണം നല്‍കിയതെന്ന് ഉടന്‍ വ്യക്തമാകും. ഇതിനെന്താണ് തിരിച്ചു നല്‍കിയതെന്നും വ്യക്തമാകുമെന്ന് കരുതുന്നു. സിപിഐഎം മാത്രമാണ് ഇലക്ട്രല്‍ ബോണ്ട് സ്വീകരിക്കാത്തത്. ഭൂരിഭാഗം ഇലക്ട്രല്‍ ബോണ്ടുകളും പോയത് ബിജെപിയിലേക്കാണ്. രാഷ്ട്രീയ അഴിമതി നിയമവിധേയമാക്കാനാണ് ഇലക്ട്രല്‍ ബോണ്ട് കൊണ്ട് വന്നത്. ഇത് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിച്ചുവെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

Top