തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. ബംഗാൾ ത്രിപുര, കേരളം എന്നിവിടങ്ങളിലെ തിരിച്ചടി പി.ബി പരിശോധിക്കും. തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നേതൃത്വത്തിന് കൂട്ടുത്തരവാദിത്തമാണുള്ളതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേരളത്തിൽ സിപിഎമ്മിന് ഒരു സീറ്റ് മാത്രം കിട്ടിയ സാഹചര്യവും പശ്ചിമബംഗാളിൽ പാര്‍ട്ടി വോട്ടുകൾ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയതും യോഗം ചര്‍ച്ച ചെയ്യും.
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ നയം പാർട്ടി പരിശോധിക്കും.കേരളത്തിലെ പരാജയകാരണം ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളാണോ എന്നതടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും. ജൂൺ മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗവും തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച് വിശകലനം നടത്തും.