പിണറായിയും കാനവും എകെജി സെന്ററില്‍ വെച്ച് കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എ.കെ.ജി. സെന്ററില്‍വെച്ച് കൂടിക്കാഴ്ച നടത്തി. സി.പി.ഐ. നേതാക്കളെ പോലീസ് തല്ലിച്ചതച്ച സംഭവത്തില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.

ഈ സമയം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി. സെന്ററിലുണ്ടായിരുന്നു. അതേസമയം, കാനം-പിണറായി കൂടിക്കാഴ്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സി.പി.ഐ. നടത്തിയ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദനമേറ്റിരുന്നു. ഇതിനെതിരെ സി.പി.ഐ. നേതാക്കളും എല്‍ദോ എബ്രഹാമും പോലീസിനെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു. എന്നാല്‍ എം.എല്‍.എയ്ക്ക് അടക്കം മര്‍ദനമേറ്റിട്ടിട്ടും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മൗനം തുടര്‍ന്നത് വീണ്ടും വിവാദമായി. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് കാനം സംഭവത്തില്‍ പ്രതികരണം നടത്തിയത്.

Top