തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയാ റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും തയാറാക്കുന്നതിനുള്ള സിപിഐ നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ഇന്ന് ചേരുന്ന സംസ്ഥാന നിർവാഹകസമിതിയിലും നാളെയും മറ്റന്നാളുമായി ചേരുന്ന സംസ്ഥാന കൗൺസിലിലും രാഷ്ട്രീയപ്രമേയത്തിൻറെ കരടും ചർച്ച ചെയ്യും.
പാർട്ടയിൽ ജില്ലാ സമ്മേളനങ്ങളിൽ പലയിടത്തും വിഭാഗീയത തലപൊക്കിയതിനാൽ ജാഗ്രതയോടെയാണ് സംസ്ഥാന നേതൃത്വം നീങ്ങുന്നത്. മലപ്പുറം, വയനാട് ജില്ലാ സമ്മേളനങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. വിഭാഗീയത മിക്ക ജില്ലകളിലും പ്രകടമായി നിൽക്കെയാണ് രാഷ്ട്രീയ –പ്രവർത്തന റിപ്പോർട്ടുകൾ തയാറാക്കാനായി നേതൃയോങ്ങൾ തുടങ്ങുന്നത്.
പതിവിന് വിപരീതമായി ജില്ലാ സമ്മേളനങ്ങളിലുണ്ടായ മത്സരം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇടുക്കിയിൽ സംസ്ഥാന നേതൃത്വം നിർദേശിച്ച ഇ.എസ്.ബിജിമോളെ മത്സരിച്ച് പരാജയപ്പെടുത്തിയത്. പാർട്ടി കോൺഗ്രസിന് മുന്നോടിയായി തയാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് റിപ്പോർട്ടും ചർച്ചയും ഇന്ന് ആരംഭിക്കുന്ന നേതൃയോഗങ്ങളിൽ ചർച്ച ചെയ്യും.