CPI aganist pinarayi govt

തിരുവനന്തപുരം: മന്ത്രിസഭാ തിരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍.

മന്ത്രിസഭാ തിരുമാനങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാത്തത് ജനങ്ങളില്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയെന്നും സംസ്ഥാന കൗണ്‍സില്‍ ചുണ്ടിക്കാട്ടി.

എം.കെ.ദാമോദരന്‍ വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സിപിഐയുടെ വിമര്‍ശനം. ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ഇടത് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നത്.

സര്‍ക്കാരിന്റെ തുടക്കം മികച്ചതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട യോഗം പക്ഷേ ആ മികവ് പിന്നീട് തുടരാന്‍ കഴിഞ്ഞില്ലെന്ന് വിമര്‍ശിച്ചു. പലതരം വിവാദങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി. വിവാദങ്ങളെ തുടര്‍ന്ന് എം.കെ.ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറിയത് സ്വാഗതാര്‍ഹമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

അതേസമയം സിപിഐ നേതൃത്വത്തിനെതിരേ കൂടി വിമര്‍ശനം ഉയര്‍ന്ന സുശീല ഭട്ട് വിവാദം യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നില്ല.

Top