കൊവിഡ് വ്യാപനം; ഇന്ത്യയിലെ ആരോഗ്യരംഗം സൈന്യം കൈകാര്യം ചെയ്യണമെന്ന് യുഎസ്‌

വാഷിംഗ്ടൺ: ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തെ നിയന്ത്രിക്കാൻ സൈനിക സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് അമേരിക്ക. രാജ്യം നാലു ലക്ഷം എന്ന അപകടാവസ്ഥയിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കുടെ മുന്നറിയിപ്പ്. ജോ ബൈഡന്റെ ആരോഗ്യ ഉപദഷ്ടാവ് ആന്റണി ഫൗസിയാണ് നിർണ്ണായക അഭിപ്രായം അറിയിച്ചത്.

‘നിലവിൽ രോഗം മൂർഛിക്കുന്നവരുടെ എണ്ണം വർദ്ധിക്കും. ആശുപത്രി സംവിധാനങ്ങൾ അപര്യാപ്തമാകും. ഇത്തരം സാഹചര്യത്തിൽ ആരോഗ്യരംഗം സൈന്യം കൈകാര്യം ചെയ്യണം. ദീർഘ നേരം ജോലിചെയ്യാനും വേഗത്തിൽ അവശ്യസാധനങ്ങളെത്തിക്കാനും സൈനികർക്ക് പ്രത്യേക മികവുണ്ട്. അത് ഉടൻ പരിഗണിക്കണം’ ഫൗസി പറഞ്ഞു.

പൊതു ജനങ്ങളെ നിയന്ത്രിക്കുന്നതിനോടൊപ്പം ആശുപത്രികളിലേക്കുള്ള അവശ്യവസ്തു സേവനത്തിന്റെ കാര്യത്തിലും പൊതു സംവിധാനത്തേക്കാൾ വേഗത്തിൽ സൈന്യത്തിന് സേവനം നൽകാനാകുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. ആരോഗ്യ വകുപ്പിലെ നിലവിലുള്ള പ്രവർത്തകർ കഠിനമായ ജോലിചെയ്ത് ക്ഷീണിതരാകുമെന്നും അത്തരം സാഹചര്യത്തിൽ സൈന്യത്തിന്റെ ആരോഗ്യവിഭാഗം കാര്യങ്ങൾ ഏറ്റെടുക്കുക എന്നതാണ് ഫലപ്രദമായ പരിഹാരമെന്നും ഫൗസി പറഞ്ഞു.

 

Top