സംസ്ഥാനത്തെ കോവിഡ് കേസുകള്‍ മറച്ചുവെച്ചു: മമതയ്‌ക്കെതിരെ ആരോപണവുമായി ഗവര്‍ണ്ണര്‍

കൊല്‍ക്കത്ത: സംസ്ഥാനത്തെ കോവിഡ് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒളിച്ചുവെച്ചെന്ന ആരോപണം ഉയര്‍ത്തി ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കര്‍ രംഗത്ത്.

യഥാര്‍ത്ഥ കണക്കുകള്‍ മമത സര്‍ക്കാര്‍ പുറത്തുവിടണമെന്നും ഗവര്‍ണ്ണര്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ”കോവിഡ് -19 കണക്കുകള്‍ മറച്ചു വെക്കാനുള്ള തന്ത്രങ്ങള്‍ മമത ഉപേക്ഷിക്കുക” എന്നിട്ടത് സുതാര്യമായി പങ്കിടുക’ എന്ന് മമതയെ ടാഗ് ചെയ്തു കൊണ്ടാണ് ഗവര്‍ര്‍ ട്വീറ്റ് ചെയ്തത്.

‘ഏപ്രില്‍ 30 ന് സംസ്ഥാനത്തെ ആരോഗ്യ ബുള്ളറ്റിന്‍ കോവിഡ് കേസുകള്‍ 572 എത്തിയെന്ന കണക്കുകള്‍ പുറത്തുവിട്ടിരുന്നു. അതിനു ശേഷം മെയ് 1വരെ യാതൊരു പുതിയ വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ പ്രകാരം 931 കേസുകളായി വര്‍ധിച്ചിട്ടുണ്ട്’, ട്വീറ്റില്‍ പറയുന്നു.

അതേസമയം, പശ്ചിമ ബംഗാളില്‍ ഇതുവരെ 33 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. എല്ലാവരും കോവിഡിനെതിരേ പോരാടുമ്പോള്‍ രാഷ്ട്രീയക്കളിയില്‍ നിന്ന് മമത വിട്ടു നില്‍ക്കണമെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരുന്നു.

Top