കൊവിഡ് വകഭേദം; അതിതീവ്ര വ്യാപന ശേഷിയുള്ള കാപ്പ വൈറസ് രണ്ട് പേരില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ രണ്ട് പേരില്‍ കൊവിഡിന്റെ പുതിയ വകഭേദമായ കാപ്പ വൈറസിന്റെ കണികകള്‍ കണ്ടെത്തിയതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് വകഭേധമാണ് കാപ്പ വൈറസ്. ഇത് വളരെ വേഗം പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള വൈറസാണ്. ലക്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരിലാണ് കാപ്പ വൈറസ് കണ്ടെത്തിയിട്ടുള്ളത്.

കാപ്പ വകഭേദം ഇതിനു മുമ്പും സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്നും വേണ്ട ചികിത്സ ലഭ്യമാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ വ്യാപനം കണ്ടെത്താന്‍ സഹായിക്കുന്ന ജെനോം സീക്ക്വന്‍സിംഗ് സൗകര്യം സംസ്ഥാനത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യവകുപ്പിന്റെ പത്രകുറിപ്പില്‍ പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്തിന്റെ എത് പ്രദേശത്ത് നിന്നുമാണ് കാപ്പ വൈറസ് കണ്ടെത്തിയതെന്നുള്ള ചോദ്യത്തിന് മറുപടി പറയാന്‍ അധികൃതര്‍ തയ്യാറായില്ല. കൂടാതെ, സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 107 പേരില്‍ ഡെല്‍റ്റാ പ്ലസ് വേരിയന്റും കണ്ടെത്തിയത് ആശങ്കയുളവാക്കുന്നുണ്ട്.

Top