സ്വീകര്‍ത്താവിന് ഏത് വാക്‌സിന്‍ എടുക്കണമെന്ന് തീരുമാനിക്കാനാകില്ലെന്ന് കേന്ദ്രം

vaccinenews

ന്യൂഡല്‍ഹി: അനുമതി ലഭിച്ച രണ്ട് വാക്‌സിനുകളില്‍ നിന്ന് സ്വീകര്‍ത്താവിന് ഏത് വാക്‌സിന്‍ എടുക്കണമെന്ന് തത്കാലം തീരുമാനിക്കാനാകില്ലെന്ന് കേന്ദ്രം. ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നില്‍ കൂടുതല്‍ വാക്‌സിനുകള്‍ നല്‍കുന്നുണ്ടെന്നും ഒരു രാജ്യത്തും ഏത് വാക്‌സിനുകള്‍ തിരഞ്ഞെടുക്കണമെന്ന് സ്വീകര്‍ത്താവിന് തീരുമാനിക്കാനാകില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് രാജ്യത്ത് അനുമതി നല്‍കിയത്. വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയില്‍ 28 ദിവസത്തെ ഇടവേള ഉണ്ടായിരിക്കും. 14 ദിവസത്തിന് ശേഷം മാത്രമെ വാക്‌സിന്റെ ഫലപ്രാപ്തി വ്യക്തമാകു എന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. ജനുവരി 16 മുതല്‍ ആണ് ഇന്ത്യ കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങുക .

Top