കൊവിഡിന് വാക്‌സിന്‍ കണ്ടുപിടിച്ചു; മനുഷ്യരില്‍ പരീക്ഷണം വിജയമെന്ന് ഗവേഷകര്‍

റഷ്യ: കൊവിഡ് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സര്‍വകലാശാലയിലെ ഗവേഷകര്‍. കണ്ടെത്തിയ വാക്‌സിന്‍ സര്‍വകലാശാലയിലെ വളണ്ടിയര്‍മാരില്‍ പരീക്ഷണം നടത്തി വിജയിച്ചെന്നും അവര്‍ അവകാശപ്പെടുന്നു. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്‌മോലിയാര്‍ചക് പറഞ്ഞു.

റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഓക്സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട് ഗവേഷണം അവസാനിച്ചു. വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞു. ജൂലായ് 15നും 20നും വളണ്ടിയര്‍മാരെ ഡിസ്ചാര്‍ജ് ചെയ്യും. ഡിസ്ചാര്‍ജ് ആയതിനു ശേഷവും അവര്‍ നിരീക്ഷണത്തിലായിരിക്കും.

സര്‍വകലാശാലയിലെ ക്ലിനിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ഹെഡ് ആയ എലെന പറഞ്ഞു. ജൂണ്‍ 18നാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 18 വളണ്ടിയര്‍മാരിലും ജൂണ്‍ 23നു നടന്ന രണ്ടാം ഘട്ടത്തില്‍ 20 വളണ്ടിയര്‍മാരിലും വാക്‌സിന്‍ പരീക്ഷിച്ചെന്നാണ് സര്‍വകലാശാല അവകാശപ്പെടുന്നത്.

Top