കണ്ണൂർ: കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ചികിത്സയ്ക്കായി കണ്ണൂരിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. മുഖ്യമന്ത്രിയുടെ ചികിത്സക്കായി സൂപ്രണ്ട്. ഡോ.ശ്രീജയന്റെ നേതൃത്വത്തിലുള്ള ഏഴംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച മുഖ്യമന്ത്രിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
മറ്റ് അസുഖങ്ങളുള്ളതിനാല്‍ മുഖ്യമന്ത്രിക്ക് പ്രത്യേക ചികിത്സ നല്‍കേണ്ടതുണ്ട്. അതിനാലാണ് ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത്.കോവിഡ് പോസിറ്റീവ് റിസള്‍ട്ട് വരുന്ന സമയത്ത് മുഖ്യമന്ത്രി പിണറായിയിലെ തന്റെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. കൂടെ ഭാര്യയും പേരക്കുട്ടിയുമുണ്ട്. മകള്‍ വീണയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.