തിരുവനന്തപുരം: നീണ്ട ഇടവേളക്ക് ശേഷം തുറന്ന സംസ്ഥാനത്തെ തിയേറ്ററുകള്‍ വീണ്ടും അടച്ചുപൂട്ടുന്നു. വിജയ് നായകനായ മാസ്റ്റര്‍ എന്ന തമിഴ് ചിത്രത്തോടെയാണ് കേരളത്തിലെ പല തിയേറ്ററുകളും തുറന്നത്. എന്നാല്‍ മാസ്റ്ററിന് ശേഷം എത്തിയ മലയാള ചിത്രങ്ങള്‍ കാണാന്‍ തിയേറ്ററുകളില്‍ ആള് കയറാഞ്ഞത് തിയേറ്ററുടമകള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
തിയേറ്ററുകളുടെ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചതും പടം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ചിത്രങ്ങള്‍ എത്തുന്നതും തിരിച്ചടിയായി.
ജയസൂര്യ ചിത്രം വെള്ളം മികച്ച അഭിപ്രായം നേടുന്നുണ്ടെങ്കിലും തിയേറ്ററുകളില്‍ ആളെ കൂട്ടാനായില്ല. വിദേശ രാജ്യങ്ങളില്‍ വെള്ളം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ അതിന്റെ പൈറേറ്റഡ് വേര്‍ഷന്‍ ഇന്ത്യയിലുമെത്തി. മലയാള ചിത്രങ്ങളുടെ തുടര്‍ച്ചയായുള്ള റിലീസുണ്ടെങ്കില്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നാണ് തിയേറ്റര്‍ ഉടമകളുടെ അഭിപ്രായം