സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വാര്‍ത്ത പുറത്തുവിട്ടത്. രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം അഖിലേഷ് യാദവ് ക്വാറന്റീനിലാണ്. കൊറോണ പരിശോധന ഫലം പോസിറ്റീവാണ്. ഐസോലേഷനില്‍ കഴിയുകയാണ്.

സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ തന്നെ പരിശോധനക്ക് വിധേയരാകുകയും ക്വാറന്റീനില്‍ പോകുകയും ചെയ്യണം. അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. അഖിലേഷ് യാദവ് കുംഭമേളയില്‍ പങ്കെടുക്കാന്‍ ഹരിദ്വാറില്‍ പോകുകയും നിരവധി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരി മഹാരാജിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് കഴിഞ്ഞയിടെ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഹരിദ്വാറിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ നിന്ന് അദ്ദേഹത്തെ പിന്നീട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി.

 

Top