രാജ്യത്ത് കൊവിഡ് അനാഥരാക്കിയത് 9,346 കുട്ടികളെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പിടിപ്പെട്ട കോവിഡ് രോഗബാധമൂലം 9,346 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ അറിയിച്ചു. ഇതില്‍ തന്നെ 141 കുട്ടികള്‍ക്ക് മാതാവിനെയും പിതാവിനെയും നഷ്ടമായിട്ടുണ്ട്. ഇതുവരെ ലഭ്യമായ കണക്ക് മാത്രമാണ് ഇതെന്നും വിവരശേഖരണം പൂര്‍ത്തിയാവുമ്പോള്‍ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ കോടതിയെ അറിയിച്ചു.

രാജ്യത്ത് ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 25 വരെ 577 കുട്ടികള്‍ക്ക് രക്ഷിതാക്കളെ നഷ്ടമായെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും വ്യക്തമാക്കി. കൊവിഡ് മൂലം അനാഥരായ കുട്ടികളെ സംരക്ഷിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിനെ കുറിച്ചും പദ്ധതികളുടെ അവലോകനത്തിന് സ്വീകരിച്ച മാര്‍ഗങ്ങളെ കുറിച്ചും വ്യക്തമാക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും വിവിധ പദ്ധതികള്‍ അനാഥരായ കുട്ടികള്‍ക്കു വേണ്ടി രൂപീകരിച്ചിട്ടുണ്ട്.

Top