കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഫ്‌ലാറ്റിലെ താമസക്കാര്‍ക്കിയില്‍ കൊവിഡ് വ്യാപിക്കുന്നു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഫ്‌ലാറ്റിലെ താമസക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നു. കോഴിക്കോട് പിടി ഉഷ റോഡിലെ ക്രസന്റ് ഫ്‌ലാറ്റിലെ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഫ്‌ലാറ്റിലെ താമസക്കാരായ ആറ് പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചിരുന്നു. നേരത്തെ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ കൂടി കണക്കിലെടുത്താല്‍ ഫ്‌ലാറ്റിലെ 12 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ചെന്നൈയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ ആളില്‍ നിന്നാണ് ഈ ഫ്‌ലാറ്റിലെ താമസക്കാര്‍ക്ക് കൊവിഡ് പടര്‍ന്നതെന്നാണ് സംശയം. ഈ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനും വെള്ളയില്‍ സ്വദേശിയുമായ കൃഷ്ണന്‍ ഒരാഴ്ച മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇതേ തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്യുന്ന സ്വകാര്യ ഫ്‌ലാറ്റിലെ മുഴുവന്‍ താമസക്കാരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. ഇതോടെയാണ് പതിനൊന്ന് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൃഷ്ണന്റെ വീട്ടുകാരുടേയും അയല്‍ക്കാരുടേയും കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനാല്‍ ഇയാള്‍ക്ക് ഫ്‌ലാറ്റില്‍ നിന്നു തന്നെയാവാം കൊവിഡ് ബാധിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Top