കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുഞ്ഞിന് ജന്മനാ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ആരോഗ്യ നില തീര്‍ത്തും വഷളായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. എന്നാല്‍ രണ്ടാമത് പരിശോധിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങിയെന്നും മന്ത്രി പറഞ്ഞു.

എവിടെ നിന്നാണ് കുട്ടിക്ക് കൊവിഡ് ബാധ ഉണ്ടായത് എന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്.കുട്ടിയുടെ വീട്ടിലുള്ള ആരും വിദേശത്ത് നിന്ന് വന്നവരല്ല. എന്നാല്‍ വിദേശത്തുനിന്നു വന്ന ആളുകളുമായുള്ള സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട് എന്നത് തന്നെയാണ് ആദ്യ നിഗമനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Top