ഡിസ്ലറികളും ബ്രുവറികളും അനുവദിച്ചതില്‍ ക്രമക്കേട്; ചെന്നിത്തല കോടതിയില്‍ നേരിട്ടെത്തി തെളിവ് നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസ്ലറികളും ബ്രുവറികളും അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന ഹര്‍ജിയില്‍ നേരിട്ട് ഹാജരായി തെളിവു നല്‍കാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ബ്രുവറികളും ഡിസ്ലറികളും അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി പിന്നീട് പിന്‍വലിച്ചു.

വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന ചെന്നിത്തലയുടെ ആവശ്യം കോടതി തല്‍ക്കാലം അനുവദിച്ചില്ല. കൂടുതലും രേഖകളും തെളിവുകളും പരാതിക്കാന്‍ നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 23ന് ചെന്നിത്തല നേരിട്ട ഹാജരായി തെളിവുകള്‍ കോടതിയെ ബോധ്യപ്പെടുത്തണം. ഇതിനു ശേഷമായിരിക്കും അന്വേഷണത്തിന്റെ കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക.

 

Top