സിറോമലബാര്‍സഭ വ്യാജരേഖക്കേസ്; ഫാദര്‍ ആന്റണി കല്ലൂക്കാരന്റെ അറസ്റ്റ് ഉടന്‍ ഇല്ല

കൊച്ചി: സിറോമലബാര്‍സഭ വ്യാജരേഖക്കേസില്‍ നാലാംപ്രതിയായ ഫാദര്‍ ആന്റണി കല്ലൂക്കാരന്റെ അറസ്റ്റ് ഈ മാസം 28 വരെ കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഒത്തു തീര്‍പ്പാകുന്നതു വരെ അറസ്റ്റോ കസ്റ്റഡിയോ പാടില്ലെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചു.

അതേസമയം, കേസിലെ ഒന്നാം പ്രതി ഫാ. പോള്‍ തേലക്കാടിന് നെഞ്ചുവേദനയുണ്ടാതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാദര്‍ ആന്റണി കല്ലൂക്കാരന് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് ജില്ലാ സെഷന്‍സ് കോടതിയുടെ അറസ്റ്റ് തടഞ്ഞുള്ള നിര്‍ദ്ദേശം.

ഈ മാസം 28ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിശദമായ വാദം കേള്‍ക്കുന്നതാണ്. ടോണി കല്ലൂക്കാരന്‍ അടക്കമുള്ള വൈദികര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിട്ടുണ്ട്.

Top