മീടു ആരോപണം; എം ജെ അക്ബറിന്റെ മൊഴി ഡല്‍ഹി പട്യാല ഹൗസ് കോടതി രേഖപ്പെടുത്തി

MJ-AKBAR

ന്യൂഡല്‍ഹി: മീടു ആരോപണം ഉന്നയിച്ചതിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ മുന്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിന്റെ മൊഴി ഡല്‍ഹി പട്യാല ഹൗസ് കോടതി രേഖപ്പെടുത്തി.

പത്രത്തില്‍ ജോലി ചെയ്യുന്നതിനിടെ എം ജെ അക്ബര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന മാധ്യമപ്രവര്‍ത്തക പ്രിയാ രമാണിയുടെ ആരോപണത്തിന് പിന്നാലെയാണ് എംജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയത്.

എന്നാല്‍ സമാനമായ അനുഭവം നിരവധി സ്ത്രീകളാണ് തുറന്നു പറഞ്ഞ് കൊണ്ട് പ്രിയാ രമാണിക്ക് പിന്തുണയുമായെത്തിയത്. 2018 ഒക്ടോബര്‍ 17-ന് രാജി വെച്ചതിന് പിന്നാലെ പ്രിയാ രമാണിക്കെതിരെ കോടികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം ജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു.

അഡ്വ. റെബേക്ക ജോണാണ് കേസില്‍ പ്രിയാ രമാണിക്ക് വേണ്ടി ഹാജരായത്. കേസിലെ വിചാരണ നടക്കുന്നതിനിടെ പ്രിയാ രമാണിയുടെ അഭിഭാഷകയുടെ ഒരു ചോദ്യങ്ങള്‍ക്കും എം ജെ അക്ബറിന് മറുപടി നല്‍കാന്‍ സാധിച്ചില്ല. ‘എനിക്കൊന്നും ഓര്‍മയില്ല’ എന്ന് മാത്രമായിരുന്നു അക്ബറിന്റെ മറുപടി.

Top