ദമ്പതികളുടെ ആത്മഹത്യ; താന്‍ ആരെയും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് സജികുമാര്‍

കോട്ടയം: ചങ്ങനാശേരിയില്‍ മോഷണക്കേസ് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അവരുടെ ആത്മഹത്യ കുറിപ്പില്‍ നഗരസഭാംഗവും സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗവുമായ സജികുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തങ്ങളുടെ മരണത്തിന് കാരണം സജികുമാര്‍ ആണെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ ആരെയും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് സജികുമാര്‍ പറഞ്ഞു. ദമ്പതികളുടെ ആത്മഹത്യക്കുറിപ്പിലെ കാര്യങ്ങള്‍ അറിയില്ലെന്നും സജികുമാര്‍ പറഞ്ഞു.

600 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പരാതി. ഇതില്‍ 100 ഗ്രാം എടുത്തിട്ടുണ്ട്. ബാക്കി സ്വര്‍ണം സജികുമാര്‍ വീടുപണിക്കായി വിറ്റതാണ്. മുഴുവന്‍ ഉത്തരവാദിത്വവും ഞങ്ങളുടെ തലയില്‍ കെട്ടിവെച്ചു. പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. എട്ട് ലക്ഷം നല്‍കണമെന്ന് എഴുതിവാങ്ങി. അത് നല്‍കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ മരിക്കുന്നുവെന്നായിരുന്നു കത്തില്‍ പറയുന്നത്.

അതേസമയം ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ചങ്ങനാശ്ശേരി എസ്ഐ ഷമീര്‍ഖാനെ സ്ഥലംമാറ്റി. ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റിയത്.

Top