കോവിഡ് വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി നൈജീരിയൻ ശാസ്ത്രജ്ഞർ

അബുജ: ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും ആഗോളതലത്തിൽ 4,70,000-ത്തിലധികം പേരുടെ ജീവനെടുത്ത കൊറോണ വൈറസിനുള്ള
വാക്‌സിൻ കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്.

ഈ ഘട്ടത്തിൽ കൊറോണ വൈറസിന് വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് നൈജീരിയൻ ശാസ്ത്രജ്ഞർ. നൈജീരിയൻ സർവകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസർച്ച് ഗ്രൂപ്പ് ആണ് വാക്സിൻ കണ്ടെത്തിയ കാര്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

ആഫ്രിക്കക്കാർക്കായി ആഫ്രിക്കയിൽ പ്രാദേശികമായി വാക്‌സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകസംഘ തലവനും ഒഡെനിലെ അഡെലെക്ക് സർവകലാശാലയിലെ മെഡിക്കൽ വൈറോളജി, ആൻഡ് ബയോ ഇൻഫോർമാറ്റിക്സ് സ്പെഷ്യലിസ്റ്റായ ഡോ. ഒലാഡിപ്പോ കൊളവോൾ പറഞ്ഞു.

വാക്‌സിൻ ലഭ്യമാകുന്നതിന് മുമ്പ് നിരവധി വിശകലനങ്ങളും പരീക്ഷണങ്ങളും മെഡിക്കൽ അധികൃതരുടെ അനുമതിയും ആവശ്യമാണ് അതു കൊണ്ട് തന്നെ വാക്‌സിൻ പൊതുജനങ്ങൾക്ക് ലഭ്യമാകാൻ കുറഞ്ഞത് 18 മാസമെടുക്കുമെന്നാണ്
ഡോ. ഓൾഡിപോ പറയുന്നത്.

ഇതു വരെ പേര് നൽകിയിട്ടില്ലാത്ത ഈ വാക്സിൻ, പുറത്തെത്തുമ്പോൾ മറ്റ് വംശക്കാർക്കും പ്രയോജനകരമാകുമെന്നും ആഗോളതലത്തിൽ പടർന്ന് പിടിച്ചിരിക്കുന്ന ഈ മഹാമാരിക്കായുള്ള വാക്‌സിന് കണ്ട് പിടിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും യൂണിവേഴ്സിറ്റി ആക്ടിംഗ് വൈസ് ചാൻസലർ പ്രൊഫ. സോളമൻ അഡെബോള പറഞ്ഞു.

Top