തുറന്ന സ്ഥലത്തെ മത്സ്യ-മാംസ വില്‍പ്പനകള്‍ നിരോധിക്കാനൊരുങ്ങി ലക്‌നൗ

ന്യൂഡല്‍ഹി: കൊറോണവൈറസ് ബാധ തടയാന്‍ ലഖ്‌നൗവില്‍ ഗോശാലകള്‍ ശുചീകരിക്കാനും തുറന്ന സ്ഥലങ്ങളിലെ മത്സ്യ-മാംസ വില്‍പന നിരോധിക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നഗരത്തിലെ എല്ലാ ഹോട്ടലുകാര്‍ക്കും ശുചിത്വ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശം നല്‍കി.

രാജ്യത്ത് ഇതുവരെ 30 പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് കേസുകള്‍ ഉത്തര്‍പ്രദേശിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗ്രയില്‍ ആറ് പേര്‍ക്കും ലഖ്‌നൗവില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top