ലഖ്നൗ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച ആയിരക്കണക്കിന് പേരില്‍ നിന്ന് ഉത്തര്‍പ്രദേശ് പൊലീസ് പിരിച്ചെടുത്തത് കോടികള്‍.
യുപി പൊലീസ് 19,448എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. 60,258 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. നിയന്ത്രണങ്ങള്‍ ലംഘിച്ചവരില്‍ നിന്നുമായി 7.7 കോടി രൂപയാണ് പിരിച്ചെടുത്തത്. ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.