കോപയില്‍ ഒമ്പതാം തവണയും കിരീടം നേടി ബ്രസീല്‍. പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. എവര്‍ട്ടണ്‍ സോറസ്(15), ഗബ്രിയേല്‍ ജീസസ്(45), റിച്ചാര്‍ലിസണ്‍(90) എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.
പെറുവിനു വേണ്ടി ഗുറേറോ 44ാം മിനിറ്റില്‍ ഗോള്‍ നേടി. കളിയുടെ 70ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. 12 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ കോപയില്‍ വീണ്ടും കിരീടം നേടുന്നത്.