കമ്പനി പറഞ്ഞ മൈലേജ് കാറിനില്ല; ഉടമയ്ക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി 

തൃശ്ശൂർ: കാറിന് കമ്പനി വാദ്ഗാനം ചെയ്ത മൈലേജ് കിട്ടുന്നില്ലെന്നാരോപിച്ച് ഫയൽ ചെയ്ത കേസിൽ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ചൊവ്വൂർ സ്വദേശിനി സൗദാമിനിയാണ് കമ്പനിക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. കാറുടമയ്ക്ക് 3,10000 രൂപ നഷ്ടപരിഹാരം നൽകാനാണ് തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചത്.

ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റർ ഓടാൻ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാൽ കാറിന്റെ മൈലേഡ് ഇരുപത് കിലോമീറ്ററിൽ താഴെയാണ്. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ബ്രോഷറിലെ വിവരങ്ങളിൽ മൈലേജിനെപ്പറ്റിയുള്ള വാഗ്ദാനം ഉണ്ടായിരുന്നു. ഇതാണ് കേസിൽ പ്രധാന തെളിവായത്.

എട്ട് ലക്ഷം രൂപ മുടക്കി 2014ൽ ആണ് സൗദാമിനി ഫോർഡിന്റെ പുതിയ കാർ സ്വന്തമാക്കിയത്. ഷോറൂമിലെത്തിയപ്പോൾ കമ്പിനിയുടെ എക്സിക്യൂട്ടീവ് കാറിന് 32 കി.മി മൈലേജ് ആണെന്നറിയിച്ചിരുന്നു. പക്ഷെ വണ്ടി വാങ്ങി ഓടിച്ച് തുടങ്ങിയപ്പോഴാണ് പറ്റിക്കപ്പെട്ടെന്ന് മനസ്സിലായത്. ഇതോടെ സൗദാമിനി പരാതി നൽകുകയായിരുന്നു. കമ്മീഷൻ വെച്ച് പരിശോധിച്ചപ്പോഴും കാറിന് 19 കി.മീ താഴെയാണ് മൈലേജ് ലഭിച്ചത്. തുടർന്ന് കാറുടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു.

 

Top