കരാക്കാസ്: ചീഫ് പ്രോസിക്യൂട്ടർ ലുയിസ് ഒർട്ടേഗയെ നീക്കാൻ വെനിസ്വേലൻ അസംബ്ലിയിൽ തീരുമാനം.
മദൂറോ സർക്കാറിന്റെ കനത്ത വിമർശകയായ ഒർട്ടേഗയുടെ കരക്കാസിലെ അവരുടെ വസതി സുരക്ഷാസേന വളഞ്ഞതിന് ശേഷമായിരുന്നു നടപടി.
ഒർട്ടേഗയെ വിചാരണക്ക് വിധേയമാക്കാനും പാർലമെന്റ് ഉത്തരവിട്ടിട്ടുണ്ട്. ഒാഫീസിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിലാവും വിചാരണ നേരിടേണ്ടി വരിക.
അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും തെളിവുകൾ ഇല്ലാതാക്കാനാണ് സർക്കാറിന്റെ ശ്രമമെന്ന് ഒർട്ടേഗയെ ആരോപിച്ചു. രാജ്യത്ത് നടക്കുന്ന ഇത്തരം പ്രശ്നങ്ങളെ പുറത്ത് കൊണ്ട് വരാനുള്ള പോരാട്ടം തുടരുമെന്നും അവർ അറിയിച്ചു.
വെനിസ്വേലയിൽ മദൂറോ സർക്കാർ നടത്തിയ തെരഞ്ഞെടുപ്പിനെതിരായി വ്യാപക പ്രതിഷേധം ഉണ്ടായ പശ്ചാത്തലത്തിൽ വോട്ടിങ്ങിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ചീഫ് പ്രോസിക്യൂട്ടർ ലൂയിസ് ഒർട്ടേഗയെ ഉത്തരവിട്ടിരുന്നു.